Tuesday, May 15, 2007

കനലടുപ്പ് (കവിത)

കനലല്ലെങ്കിലും കനലടുപ്പാണു ഞാന്‍,
കനിവില്ലെങ്കിലും കത്താതെ വയ്യല്ലോ.
കണ്ണും നിറച്ചെന്നിലൂതിത്തളരവേ,
കണ്ടു ഞാന്‍ നിന്നില്‍പ്പുകയും കനലുകള്‍.

കത്തിപ്പടരുവാന്‍ വെമ്പുന്നൊരോര്‍മ്മകള്‍,
കനവിനെ ചാരമായ് മാറ്റിയ നാമ്പുകള്‍,
കാതില്‍ മുഴങ്ങുന്ന കാല്‍ച്ചിലമ്പൊച്ചകള്‍,
കാതരം നീന്തുന്ന നിന്മിഴിച്ചെപ്പുകള്‍ .

കവിതയില്‍പ്പൂക്കുന്ന പുത്തനുണര്‍വുകള്‍
കാത്തുസൂക്ഷിക്കുകയെന്നേയ്ക്കുമായി നീ.
കര്‍ത്തവ്യമെന്തെന്നു കാട്ടിക്കൊടുക്കുവാന്‍
കല്പാന്തകാലം വരെ നിലകൊള്ളുക.



വല്ല്യമ്മായിയുടെ കൊച്ചു കവിത കനല്‍ വായിച്ചപ്പോള്‍ ഉള്ളിലുയര്‍ന്ന പുക ഈ രൂപത്തില്‍ ബഹിര്‍ഗമിക്കുന്നു. അഭിപ്രായങ്ങള്‍ക്കു സ്വാഗതം.

Friday, May 11, 2007

Thursday, May 3, 2007

കാറ്റേ വാ കിളിയേ വാ(മറ്റൊരു ഗാ‍നം)

കാറ്റേ വാ കിളിയേ വാ കാട്ടില്‍ വിടരും മലരേ വാ
കാര്‍ത്തുമ്പിപ്പെണ്ണിന്റെ കല്ല്യാണം കൂടാന്‍ വാ
മാനത്തു പടര്‍ന്നൊരു മുല്ല മലര്‍മുത്തുകളാല്‍ ചിരി തൂകി
മണവാളനെ സ്വപ്നംകണ്ട് മതിമുഖിയാളൊന്നു മയങ്ങി
കാറ്റേ വാ......
മധുമാസമേ നീ കണ്ടുവോ ചിരി തൂകി നില്‍ക്കും സന്ധ്യയെ
സ്വരരാഗമാല കോര്‍ക്കുമോ കിളിജാലമേ സ്വനങ്ങളാല്‍
വെയില്‍ കായുവാന്‍ വരുന്നൊരീവരയാടുകള്‍ക്കുമുത്സവം
മല പൂത്തുലഞ്ഞ വേളയില്‍ മിഴികള്‍ക്കു ദൃശ്യ വിസമയം
കാറ്റേ വാ
മഴവില്‍ക്കൊടിയഴകിലണിഞ്ഞ് മധുവിധുവിന്‍ നറുതേനുണ്ട്
മലമുകളില്‍ ചുറ്റിനടക്കും മാരിക്കാര്‍മുകിലേ വായോ
മിഴിനീരിന്‍ തുള്ളികള്‍ തൂകി മാനിനിയെക്കുളിരണിയിക്കൂ
മൃദുരവമായൊഴുകിയണഞ്ഞീ മംഗളദിനമുജ്ജ്വലമാക്കൂ
കാറ്റേ വാ