Thursday, June 14, 2007

ഓളവും തീരവും (ചില പോട്ടങ്ങള്‍)


കിന്നാരം ചൊല്ലിച്ചൊല്ലി.........




ഉല്ലാസയാത്രയ്‌ക്കൊരാളേയും കാത്ത്..........




കാറ്റിനോട് കളിപറഞ്ഞ്...........

Saturday, June 2, 2007

പൊട്ടിയ പട്ടം

വിരഹകാലത്തിന്റെ വേദനച്ചെപ്പില്‍-
നിന്നൂര്‍ന്നുടയുന്ന കണ്ണുനീര്‍ മുത്തുകള്‍
വികലമായ കിനാക്കള്‍ തന്‍ തുണ്ടുകള്‍
സകലകാലത്തിന്‍ കാതര സ്മരണകള്‍.

ദുരിതഭൂതത്തിന്‍ താരാട്ട് ശൈശവം
ഏട്ടിലെപ്പയ്ക്കളെ മേയ്ച്ചൊരു കൌമാരം
പാട്ടില്‍ മയങ്ങിയ പാന്ഥന്റെ യൌവനം
സ്വര്‍ണ്ണ നഗരത്തില്‍ ശിക്ഷയീ വാര്‍ദ്ധക്യം.

കരുണ കാട്ടിയ കാവ്യമരന്ദവും
കനിവായ് വീശിയൊരമ്മ തന്‍ തേങ്ങലും
നിനവില്‍ നിന്നു മറയുന്നുവോയിന്നു
നനവു വറ്റിയ തടിനിയോ മാനസം?.

സ്വരമരാളങ്ങള്‍ നര്‍ത്തനമാടിയ
കണ്ഠമിന്നതിന്‍ വാതിലടയ്ക്കുന്നു.
സ്വയമൊരര്‍ച്ചനാപുഷ്പമായ് മണ്ണിതില്‍
കത്തിയമരുവാന്‍ കാലം വിളിക്കുന്നു.

സ്വര്‍ഗ്ഗമെന്ന സ്വപ്നത്തിന്റെ വേദിയില്‍
കാത്തിരുന്നു മടുത്തുവോ പ്രിയതമേ?
സ്വപ്നമേഘത്തിന്‍ വര്‍ണ്ണച്ചിറകുമായ്
യാത്രയാകുന്നു പ്രിയതമനിന്നിതാ...